സാക്ഷ്യപത്രം മതി, മുൻകൂർ അനുമതിയില്ലാതെ ഇനി വീട് നിർമ്മിക്കാം; നിയമ ഭേദഗതി ഇങ്ങനെ
കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് തദ്ദേശ ഭരണസ്ഥാപന സെക്രട്ടറിക്ക് അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍ 30 ദിവസത്തിനകം തീരുമാനമെടുക്കണം എന്നത് 15 ദിവസമായി കുറക്കാനും സർക്കാർ തീരുമാനിച്ചു.
സംസ്ഥാനത്ത് കെട്ടിട നിർമ്മാണത്തിനുളള അനുമതിക്കായി ഇനി ഓഫിസുകൾ കയറിയിറങ്ങി മുൻകൂർ അനുമതി വാങ്ങേണ്ടതില്ല. സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ നിർമ്മാണം ആരംഭിക്കാവുന്ന വിധത്തിൽ പഞ്ചായത്ത്-മുനിസിപ്പൽ നിയമങ്ങൾ ഭേദഗതി ചെയ്യുവാൻ സർക്കാർ തീരുമാനിച്ചതിനെ തുടർന്നാണിത്. ഇതിനായി ഓർഡിനൻസ് പുറത്തുവരുന്നതോടെ വീട് നിർമ്മാണത്തിലെ ആദ്യ കടമ്പ എളുപ്പത്തിൽ കഴിയും.
സ്ഥലം ഉടമയുടെയും പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ അധികാരപ്പെട്ട എംപാനല്‍ഡ് ലൈസന്‍സിയുടെയും (ആര്‍ക്കിടെക്ട്, എഞ്ചിനീയര്‍, ബില്‍ഡിംഗ് ഡിസൈനര്‍, സൂപ്പര്‍വൈസര്‍ അല്ലെങ്കില്‍ ടൗണ്‍ പ്ലാനര്‍) സാക്ഷ്യപത്രത്തിന്മേല്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിയുന്ന വിധത്തിലാണ് നിയമ ഭേദഗതി വരുന്നത്. പ്ലാന്‍ ലഭിച്ചുകഴിഞ്ഞാല്‍ തദ്ദേശഭരണ സ്ഥാപന സെക്രട്ടറി അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കകം കൈപ്പറ്റ് സാക്ഷ്യപത്രം നല്‍കണം. ഈ രേഖ നിര്‍മ്മാണ പെര്‍മിറ്റായും കെട്ടിട നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള അനുവാദമായും കണക്കാക്കുന്ന വ്യവസ്ഥകളും കരട് ബില്ലിലുണ്ട്. സ്വയം സാക്ഷ്യപ്പെടുത്തല്‍ പത്രം നല്കുന്ന ഉടമയോ ലൈസന്‍സിയോ നല്കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് പിന്നീട് കണ്ടെത്തിയാല്‍ പിഴ ചുമത്തുകയും ലൈസന്‍സിയുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. ഇത്തരത്തിലാണ് നിർദിഷ്ട നിയമത്തിന്റെ കരട്. ഇതിന് പുറമെ കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് തദ്ദേശ ഭരണസ്ഥാപന സെക്രട്ടറിക്ക് അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍ 30 ദിവസത്തിനകം തീരുമാനമെടുക്കണം എന്നത് 15 ദിവസമായി കുറക്കാനും സർക്കാർ തീരുമാനിച്ചു.
100 ചതുരശ്രമീറ്റര്‍ വരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും 200 ചതുരശ്രമീറ്റര്‍ വരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതവും 300 ചതുരശ്രമീറ്റര്‍ വരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് ആറ് ലക്ഷം രൂപ വീതവുമാണ് പിഴ.
കെട്ടിടത്തിന്റെ പ്ലാനും സൈറ്റ് പ്ലാനും നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും നിയമാനുസൃതമായ മറ്റ് വ്യവസ്ഥകള്‍ക്കും അനുസൃതമാണെന്ന് കെട്ടിട ഉടമസ്ഥനും എംപാസല്‍ഡ് ലൈസന്‍സിയും സംയുക്തമായാണ് സാക്ഷ്യപത്രം നല്‍കേണ്ടത്.
എ) ഏഴ് മീറ്ററില്‍ കുറവ് ഉയരവും രണ്ട് നിലവരെയും 300 ചതുരശ്ര മീറ്ററില്‍ കുറവ് വിസ്തൃതിയുമുള്ള വീടുകള്‍ക്ക് നിര്‍ദിഷ്ട ഭേദഗതി ബാധകമായിരിക്കും.
ബി) ഏഴ്മീറ്ററില്‍ കുറവ് ഉയരവും രണ്ട് നിലവരെയും 200 ചതുരശ്ര മീറ്ററില്‍ കുറവ് വിസ്തൃതിയുമുള്ള ഹോസ്റ്റല്‍, അനാഥാലയങ്ങള്‍, ഡോര്‍മിറ്ററി, വൃദ്ധ സദനം, സെമിനാരി, മതപരമായ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ എന്നിവയ്ക്കും ഇത് ബാധകമാണ്.
സി) ഏഴ് മീറ്ററില്‍ കുറവ് ഉയരവും രണ്ട് നിലവരെയും 100 ചതുരശ്രമീറ്ററില്‍ കുറവ് വിസ്തൃതിയുമുള്ള വാണിജ്യ കെട്ടിടങ്ങള്‍, അപകട സാധ്യതയില്ലാത്ത വ്യവസായ കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണവും സ്വയം സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ ആരംഭിക്കുവാന്‍ കഴിയും.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!