വാക്സിന് സ്വീകരിക്കുന്ന കാര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ.
കൊവിഡ് വാക്സിന് സ്വീകരിക്കുന്നത് സംബന്ധിച്ച് ജനുവരി 14ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഒരു മാര്‍ഗരേഖ പുറപ്പെടുവിച്ചു. ചിലര്‍ക്ക് കൊവിഡ് വാക്സിന് നല്‍കരുത് എന്ന് വ്യക്തമാക്കുന്നതാണ് ആ മാര്‍ഗരേഖ. അതിന്റെ കാരണവും അതില്‍ പറയുന്നു.
18 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് കൊവിഡ് വാക്സിന് നല്‍കുന്നത്. രണ്ട് ഡോസ് വാക്സിന് ആണ് ഒരാള്‍ക്ക് നല്‍കേണ്ടത്. അത് ഒരേ വാക്സിന് തന്നെയായിരിക്കണം. അതായത് കോവീഷീല്‍ഡ് ആദ്യ ഡോസ് എടുത്തവര്‍ അതേ വാക്സിന് തന്നെ രണ്ടാം ഡോസും എടുക്കണം. കോവാക്സിന് ആണെങ്കിലും അതുപോലെ തന്നെ.
ഏതെങ്കിലും ഗുരതരമായ രോഗം കാരണം ആശുപത്രിയില്‍ കഴിഞ്ഞവര്‍, ഡിസ്ചാര്‍ജ് ചെയ്ത ശേഷം നാല് മുതല്‍ എട്ട് ആഴ്ചകള്‍ക്ക് ശേഷംമാത്രമേ വാക്സിന് സ്വീകരിക്കാന്‍ പാടുള്ളൂ.

ഗര്‍ഭിണികള്‍ക്ക് വാക്സിന് നല്‍കരുത്
ഗര്‍ഭാവസ്ഥ രോഗപ്രതിരോധ സംവിധാനം ഏറ്റവും കാര്യക്ഷമായി പരിരക്ഷിക്കേണ്ട സമയമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ പരീക്ഷണങ്ങള്‍ക്ക് മുതിരരുത്. രോഗപ്രതിരോധ സംവിധാനങ്ങളോട് വളരെ വേഗം പ്രതികരിക്കുന്നതായിരിക്കും ഈ സമയത്ത് ശരീരം. സ്വാഭാവികമായി ഉണ്ടായേക്കാവുന്ന ഏതെങ്കിലും ചെറിയ ലക്ഷണങ്ങള്‍ പോലും ആ കാലയളവില്‍ കഠിനമായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കും. കോവിഡ് വാക്സിനും ഇത് ബാധകമാണ്. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ ക്ലിനിക്കല്‍ ട്രയലിന്റെ ഭാഗമായിരുന്നില്ല. അതുകൊണ്ട് ഗര്ഭണികളോ, ഗര്ഭസാധ്യതയുണ്ടെന്ന് കരുതുന്നവരോ, മുലയൂട്ടുന്ന അമ്മമാരോ ഇപ്പോള്‍ വാക്സിന് സ്വീകരിക്കേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്നു.
പ്രതിരോധ ശേഷി കുറഞ്ഞവര്‍ വാക്സിന് സ്വീകരിക്കരുത്. രക്തസ്രാവം, അല്ലെങ്കില്‍ രക്തം കട്ടപിടിക്കല്‍ എന്നിവയുള്ളവര്‍ പ്രത്യേകിച്ച്. അലര്‍ജിയുള്ളവരും വാക്സിന് സ്വീകരിക്കരുത്. പ്രതിരോധ ശേഷി കുറഞ്ഞവര്‍ ഡോക്ടര്‍മാരുടെ പ്രത്യേക ഉപദേശത്തിന് ശേഷം മാത്രമേ വാക്സിന് സ്വീകരിക്കാവൂ. ഇന്ത്യയില്‍ ഇപ്പോള്‍ നല്‍കിവരുന്ന കൊവിഷീല്‍ഡ്, കോവാക്സിന് എന്നിവ വ്യത്യസ്ത രീതിയിലാണ് പാര്‍ശ്വഫലങ്ങള്‍ പ്രകടിപ്പിക്കുന്നത്. അതിനാല്‍, വാക്സിന് സ്വീകരിക്കുന്നതിന് മുമ്പ് ഇത്തരമാളുകള്‍ ഡോക്ടര്‍മാരുടെ ഉപദേശം സ്വീകരിക്കണം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!