സ്ത്രീധനം വാങ്ങിയാലും കൊടുത്താലും ജീവനക്കാരുടെ ജോലി പോകും, കരാറിൽ ആന്റി ഡൗറി പോളിസിയുമായി സോഹൻ റോയിയുടെ സ്ഥാപനം
സ്ത്രീധനം വാങ്ങുകയോ, കൊടുക്കുകയോ ചെയില്ലെന്ന സ്ത്രീധന നിരാകരണ സമ്മതപത്രം കരാർ പുതുക്കുന്ന ജീവനക്കാരും പുതിയ തൊഴിലാളികളും ഇനിമുതൽ നിർബന്ധമായും ഒപ്പിട്ട് നൽകണം.
സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്നവരെ തങ്ങളുടെ സ്ഥാപനത്തിൽ നിന്നും പറഞ്ഞുവിടുമെന്ന് ഷാർജാ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്. നേരത്തെ വനിതാ ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ആന്റി ഡൗറി പോളിസിയുടെ ഭാഗമായ നയരേഖ ഔപചാരികമായി തൊഴിൽ കരാറിന്റെ ഭാഗമാക്കിയെന്നും സ്ഥാപനത്തിലെ ആരെങ്കിലും സ്ത്രീധനം വാങ്ങിയാൽ ജോലി മാത്രമല്ല പോകുന്നതെന്നും നിയമനടപടികൾ കൂടി നേരിടേണ്ടി വരുമെന്നുമാണ് ഏരീസ് ഗ്രൂപ്പ് ചെയർമാനും സംവിധായകനുമായ സോഹൻ റോയ് അറിയിച്ചത്. സ്ഥാപനത്തിലെ വനിതാ ജീവനക്കാര്‍ക്ക് സ്ത്രീധന സംബന്ധമായ പ്രശ്നങ്ങളുണ്ടായാല്‍, അതിലെ നിയമപരമായ അനുബന്ധ നടപടികള്‍ സ്ഥാപനം ഏറ്റെടുക്കുമെന്നും പുതിയ നയരേഖയിലുണ്ട്.
സ്ത്രീധനം വാങ്ങുകയോ, കൊടുക്കുകയോ ചെയില്ലെന്ന സ്ത്രീധന നിരാകരണ സമ്മതപത്രം കരാർ പുതുക്കുന്ന ജീവനക്കാരും പുതിയ തൊഴിലാളികളും ഇനിമുതൽ നിർബന്ധമായും ഒപ്പിട്ട് നൽകണം. പതിനാറോളം രാജ്യങ്ങളിലെ ഇന്ത്യക്കാർ അടക്കമുളള ജീവനക്കാർക്ക് ഇടയിൽ സ്ത്രീധന വിരുദ്ധ പ്രചാരണം ശക്തമാക്കും. സ്ത്രീധനത്തെ മൊത്തമായി ഇല്ലാതാക്കാൻ കഴിയില്ലെങ്കിലും തങ്ങളുടെ സ്ഥാപനത്തിൽ നിന്ന് പൂർണമായും ഇല്ലാതാക്കാനുളള ശ്രമമാണ് നടത്തുന്നത്. ലോകത്ത് തന്നെ ആദ്യമായിട്ടാണ് ഒരു സ്ഥാപനം സ്ത്രീധന നിരാകരണ സമ്മതപത്രം തൊഴിൽ കരാറിന്റെ ഭാഗമാക്കുന്നത്. ഒരു ഇന്ത്യൻ സ്ഥാപനമെന്ന നിലയിൽ അതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും സോഹൻ റോയ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതൊന്നും പുതിയതായി നടപ്പാക്കിയ നയപരിപാടികൾ അല്ലെന്നും ജീവനക്കാരുടെ തൊഴിലില്ലാത്ത വീട്ടമ്മമാർക്ക് ശമ്പളം നൽകുന്നത് ഉൾപ്പെടെയുളള പരിപാടികളുടെ തുടർച്ചയാണെന്നും ഏരീസ് മാനെജ്മെന്റ് പറയുന്നു.

ഏരീസിന്റെ നയരേഖയിലെ പ്രധാനകാര്യങ്ങൾ
1. സ്ത്രീധനം സ്വീകരിക്കുകയോ നല്‍കുകയോ ചെയ്യുന്നത് നിയമപരമായും സാമൂഹികപരമായും ഒരു കുറ്റമായി കണക്കാക്കപ്പെടുന്നു.
അതിനാല്‍, ഏരീസ് ഗ്രൂപ്പ് സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാര്‍ക്കും ഈ സ്ത്രീധന വിരുദ്ധ നയം അടിയന്തര പ്രാധാന്യത്തോടെ ബാധകമാക്കിയിരിക്കുന്നു. ഇതനുസരിച്ച്, ഭാവിയില്‍ സ്ത്രീധനം സ്വീകരിക്കുകയോ നല്‍കുകയോ ചെയ്യുന്നവര്‍ക്ക് ഈ സ്ഥാപനത്തിലെ ജീവനക്കാരായി തുടരുവാന്‍ യാതൊരുവിധ അവകാശങ്ങളും ഉണ്ടായിരിക്കുന്നതല്ലെന്നും ഈ നയരേഖ പ്രഖ്യാപിക്കുന്നു.
2. സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന എല്ലാ വനിതാ ജീവനക്കാര്‍ക്കും പങ്കാളികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും, ഇതുസംബന്ധമായി നിയമപരവും ധാര്‍മ്മികവുമായ പൂര്‍ണ്ണ പിന്തുണ ഏരീസ് ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നു.
3. ഈ നയം പില്ക്കാല പ്രാബല്യത്തോടെയല്ല നടപ്പാക്കുന്നതെങ്കിലും, ജീവനക്കാരുടെ ഭാര്യമാരോ അവരുടെ മാതാപിതാക്കളോ സ്ത്രീധന സംബന്ധമായ ദേഹോപദ്രവങ്ങളെ സംബന്ധിച്ച് പരാതിപ്പെട്ടാല്‍, അത് ഗുരുതരമായ നയ ലംഘനമായി കണക്കാക്കുകയും, അത്തരം ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്ഥാപനം സ്വീകരിക്കുന്നതുമായിരിക്കും.
4. കരാര്‍ ഒപ്പിടുകയോ പുതുക്കുകയോ ചെയ്യുന്ന സമയത്ത് ഈ സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും ' ഏരീസ് ആന്റി ഡൗറി പോളിസി ' അംഗീകരിച്ചതായുള്ള സമ്മതപത്രം നല്‍കേണ്ടതാണ്
5. എല്ലാ ജീവനക്കാരും സ്ത്രീധന വിരുദ്ധ ബോധവല്‍ക്കരണ പരിപാടികളില്‍ പങ്കെടുക്കണം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!